Home National ക്വാറന്റീൻ കേന്ദ്രത്തിൽ നിരീക്ഷണത്തിലായിരുന്നവർ പെൺകുട്ടിയെ പീഡിപ്പിച്ചു

ക്വാറന്റീൻ കേന്ദ്രത്തിൽ നിരീക്ഷണത്തിലായിരുന്നവർ പെൺകുട്ടിയെ പീഡിപ്പിച്ചു

0

പട്ന: ബീഹാറിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്
ക്വാറന്റീൻ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന ആറു പേർ.

ബുധനാഴ്ച രാത്രിയാണ് 18 വയസ്സുള്ള പെൺകുട്ടി ക്വാറന്റീൻ കേന്ദ്രത്തിനടുത്തുള്ള വയലിൽ പ്രാഥമികകൃത്യം നിർവഹിക്കാൻ പോയത്. ഈ സമയത്താണ് പെൺകുട്ടി ബലാത്സംഗത്തിനിരയായത്. ക്വാറന്റീൻ കേന്ദ്രത്തിൽനിന്നു ചാടിയ സുരേഷ് യാദവും ചഞ്ചൽ യാദവും പെൺകുട്ടിയെ വയലിൽവെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നാലെ ഇവർ കൂട്ടുകാരായ മറ്റ് നാല് പേരെയും വിളിച്ചുവരുത്തി. ഇവരും പെൺകുട്ടിയെ ബലാത്സംഗം ചെയ്തു.

സംഭവത്തിന് ശേഷം വീട്ടിലെത്തിയ പെൺകുട്ടി മാതാപിതാക്കളോട് കാര്യങ്ങൾ പറഞ്ഞതോടെ മാതാപിതാക്കളും ബന്ധുക്കളും ക്വാറന്റീൻ കേന്ദ്രത്തിലെത്തി പ്രതിഷേധിക്കുകയായിരുന്നു. മകളെ ബലാത്സംഗം ചെയ്തവർക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്ന് മാതാപിതാക്കൾ കരഞ്ഞുകൊണ്ട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ സംഭവം ഒതുക്കിതീർക്കാനായിരുന്നു പോലീസ് ആദ്യം ശ്രമിച്ചത്. എന്നാൽ പ്രതിഷേധം വ്യാപകമാവുകയും വാർത്തയാവുകയും ചെയ്തതോടെ പോലീസ് നടപടി സ്വീകരിക്കുകയായിരുന്നു. സംഭവത്തിൽ ദാവത്ത് സ്വദേശികളായ സുരേഷ് യാദവ്(22) ചഞ്ചൽ യാദവ്(22) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ബാക്കി പ്രതികളെ ഉടൻ പിടികൂടുമെന്നും പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായും പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here