ക്വാറന്റൈനിൽ കഴിയാൻ നിർദ്ദേശിച്ച മധ്യവയസ്കൻ ജീവനൊടുക്കി

മുംബൈ: കൊറോണ പരിശോധനയ്ക്ക് ശേഷം ക്വാറന്റൈനിൽ കഴിയാൻ നിർദ്ദേശിച്ചതിനെ തുടർന്ന് കർണാടക സ്വദേശിയായ മധ്യവയസ്കൻ ജീവനൊടുക്കിയതായി റിപ്പോർട്ട്. വ്യാഴാഴ്ച രാവിലെ തൂങ്ങി മരിച്ച നില‌യിൽ കാണപ്പെടുകയായിരുന്നു. മുംബൈയിൽ ജോലി ചെയ്യുകയായിരുന്ന ഇയാൾ കഴിഞ്ഞ ദിവസമാണ് സ്വദേശത്ത് തിരികെയെത്തിയത്. അന്തർസംസ്ഥാന യാത്ര അനുവദിച്ചതിനെ തുടർന്നാണ് സ്വന്തം ​ഗ്രാമമായ മൂദാബദ്രിയിലെത്തിയത്.

മറ്റൊരു സംസ്ഥാനത്ത് എത്തിയതിനെ തുടർന്നാണ് ഇയാൾക്ക് നിർബന്ധിത ക്വാറന്റൈൻ നിർദ്ദേശിച്ചത്. എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപനത്ത തുടർന്ന് തൊഴിലിൽ പ്രതിസന്ധിയുണ്ടാകുമെന്ന് ഭയന്നാണ് ഇയാൾ ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു. മൂന്ന് പെൺമക്കളും ഭാര്യയുമുണ്ട് ഇയാൾക്ക്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരുന്നതായി പൊലീസ് അറിയിച്ചു.