Home World കൊറോണ ആദ്യം റിപ്പോര്‍ട്ട് ചെയ്തത് അമേരിക്കയിലും ഫ്രാന്‍സിലും; ചൈനീസ് മാധ്യമങ്ങൾ

കൊറോണ ആദ്യം റിപ്പോര്‍ട്ട് ചെയ്തത് അമേരിക്കയിലും ഫ്രാന്‍സിലും; ചൈനീസ് മാധ്യമങ്ങൾ

0

ബീജിംഗ്: കൊറോണ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് അമേരിക്കയിലും ഫ്രാന്‍സിലുമാണെന്ന് ചൈനീസ് മാധ്യമങ്ങൾ. ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ്പിങ് ഷെയര്‍ ചെയ്ത വീഡിയോയിലാണ് ഈ അവകാശവാദം. ഈ മഹാമാരിക്കെതിരെ ലോകരാജ്യങ്ങള്‍ ഒന്നിച്ചുനില്‍ക്കണമെന്നും വീഡിയോയുടെ അവസാനം പറയുന്നു. കൊറോണ വൈറസിന്റെ ഉത്ഭവത്തെ കുറിച്ച്‌ അന്വേഷിക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ്പിങ് വ്യക്തമാക്കിയതിനു പിന്നാലെയാണ് ഈ റിപ്പോര്‍ട്ട് വരുന്നത്. ചൈനയില്‍ ആദ്യ കൊറോണ സ്ഥിരീകരിക്കുന്നതിനു മുന്‍പ് പല രാജ്യങ്ങളിലും വൈറസ് സ്ഥിരീകരിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം കൊറോണ വൈറസിന്റെ ഉത്ഭവത്തെ കുറിച്ചും മഹാമാരിയെ കുറിച്ച്‌ ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിലും ലോകാരോഗ്യ സംഘടനയ്ക്ക് വീഴ്ചപറ്റിയോ എന്ന് നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന് ചൊവ്വാഴ്ച നടന്ന യോഗത്തില്‍ 130 ഓളം രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ പുതിയ കൊറോണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നു ലോക ആരോഗ്യ അസംബ്ലി ശുപാർശ ചെയ്തു. ഇതിൽ എതിർപ്പില്ലെന്നു ചൈനയും വ്യക്തമാക്കി. രാജ്യാന്തര സമ്മർദത്തെ തുടർന്നാണ് ചൈന മുൻനിലപാടിൽ അയവുവരുത്തിയത്.‌ ലോകാരോഗ്യസംഘടനയുടെ നയരൂപീകരണ സമിതിയായ ആരോഗ്യ അസംബ്ലിയുടെ വാർഷിക സമ്മേളനത്തിൽ യൂറോപ്യൻ യൂണിയ‍നും മറ്റു ചില രാജ്യങ്ങളുമാണ് അന്വേഷണം വേണമെന്ന പ്രമേയം കൊണ്ടുവന്നത്. ഇന്ത്യയടക്കം 120 രാജ്യങ്ങൾ അനുകൂലിച്ചു. അംഗരാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം ഇത്തവണ ഓൺലൈനായാണു നടക്കുന്നത്. വൈറസിനെതിരാ പോരാട്ടം സംബന്ധിച്ചു ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തലിനെ ചൈന അനുകൂലിക്കുന്നതായി പ്രസിഡന്റ് ഷി ചിൻപിങ് പ്രസംഗത്തിൽ പറഞ്ഞു. ഉദ്ഭവം അന്വേഷിക്കണമെന്നു നേരത്തേ യുഎസ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ആവശ്യപ്പെട്ടപ്പോൾ ചൈന എതിർത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here