Home State ബസ്സല്ല; ട്രെയിനാണ് കേരളത്തിൽ വേണ്ടത്; കൈ കഴുകി മന്ത്രി ശശീന്ദ്രൻ

ബസ്സല്ല; ട്രെയിനാണ് കേരളത്തിൽ വേണ്ടത്; കൈ കഴുകി മന്ത്രി ശശീന്ദ്രൻ

0

തിരുവനന്തപുരം: ബസ് ഉള്‍പ്പെടെയുള്ള വാഹന യാത്രയുടെ കാര്യത്തില്‍ സംസ്ഥാനത്തിനു സ്വാതന്ത്ര്യമായി തീരുമാനമെടുക്കാമെന്ന് കേന്ദ്രം പുറത്തിറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ പറയുമ്പോൾ ബസ് സര്‍വീസുകളെക്കാള്‍ സംസ്ഥാനം ആവശ്യപ്പെടുന്നത് ട്രെയിന്‍ സര്‍വീസുകളാണെന്ന നിലപാടുമായി മന്ത്രി എ കെ ശശീന്ദ്രൻ.

ബസ് സർവീസ് മൂലം ഉണ്ടാകുന്ന നഷ്ടം ഒഴിവാക്കാനാണ് ഇക്കാര്യത്തിലുള്ള മന്ത്രിയുടെ നിലപാടെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു.

സംസ്ഥാനത്തെ സ്ഥിതിഗതികൾകൂടി പരിഗണിച്ച ശേഷമേ യാത്ര ഇളവുകൾ അനുവദിക്കുകയുള്ളുവെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ.

നാലാം ഘട്ട ലോക്ഡൗണിന്റെ ഭാഗമായി കേന്ദ്ര സർക്കാർ യാത്ര ഇളവുകൾ നൽകിയിരുന്നു. അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകളെക്കാള്‍ സംസ്ഥാനം ആവശ്യപ്പെടുന്നത് ട്രെയിന്‍ സര്‍വീസുകളാണ്. 250 ബസുകളേക്കാള്‍ നല്ലത് ഒരു ട്രെയിനാണ്. ബസുകളാകുമ്പോള്‍ പല സ്റ്റോപ്പുകളിലും നിര്‍ത്തേണ്ടിവരും. ട്രെയിനാകുമ്പോള്‍ അതിന് പരിധിയുണ്ടാകുമെന്നും എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.

സംസ്ഥാനത്തെ സാഹചര്യം പരിശോധിച്ച ശേഷം മാത്രമേ പൊതു ഗതാഗതം പുനഃസ്ഥാപിക്കുകയുള്ളു എന്നാണ് ഗതാഗത മന്ത്രി പറയുന്നത്.

ജില്ലയ്ക്കുള്ളിൽ ബസ് സർവീസ് തുടങ്ങുന്നത് അടക്കം പരിശോധനയ്ക്ക് ശേഷമായിരിക്കും. കെഎസ്ആർടിസി ജില്ലാ സർവീസുകൾ ഓടിക്കുന്നത് പരിഗണനയിലുണ്ട്. ടാക്സി സർവീസുകളിൽ ഒരു യാത്രക്കാരൻ മാത്രമായി പരിമിതപ്പെടുത്തും’ മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here