Home World ആറുമാസത്തിനുള്ളിൽ 6,000 കുട്ടികൾ അധികമായി മരിക്കാൻ സാധ്യത: യുനിസെഫ്

ആറുമാസത്തിനുള്ളിൽ 6,000 കുട്ടികൾ അധികമായി മരിക്കാൻ സാധ്യത: യുനിസെഫ്

0

ന്യൂഡെൽഹി : അടുത്ത ആറുമാസത്തിനുള്ളിൽ ലോകത്തെ 6,000 കുട്ടികൾ അധികമായി മരിക്കാനിടയുണ്ടെന്ന് യുനൈറ്റഡ് നാഷൻസ് ചിൽഡ്രൺസ് ഫണ്ട് ( യുനിസെഫ്) . ലോകത്ത് പടർന്നു പിടിച്ചിരിക്കുന്ന കൊറോണ മഹാമാരി കാരണം ആരോഗ്യ സംവിധാനങ്ങൾ തകർന്നു കൊണ്ടിരിക്കുകയാണെന്നും അത് കുട്ടികളുടെ ജീവിനിൽ ഒരു ഭീഷണി ഉയർന്നു വരികയാണെന്ന് യുനിസെഫ് മുന്നറിയിപ്പ് നൽകി.

കൊറോണ പകർച്ചവ്യാധി പതിവ് ആരോഗ്യ സേവനങ്ങളെ ദുർബലമാക്കിയതിനാൽ മരണത്തിന് കാരണമാകുമെന്ന് യുനിസെഫ് പറയുന്നത്. 6 മാസത്തിനുള്ളിൽ 118 രാജ്യങ്ങളിലായി 25 ദശലക്ഷം മരണങ്ങൾ നടക്കുമെന്നും ഇതിൽ 2.5 ദശലക്ഷം പേർ ഓരോ വർഷവും 5 വയസ്സ് തികയുന്നതിനുമുമ്പ് മരിക്കുമെന്നുമാണ് ഇവർ പറയുന്നത്. ആരോഗ്യ സംവിധാനങ്ങൾ വഷളാകുന്നതിനാൽ ആറുമാസത്തിനിടെ 56,700 മാതൃമരണങ്ങൾക്കും കാരണമാകുമെന്ന് യുനിസെഫ് വ്യക്തമാക്കി. 118 രാജ്യങ്ങളിൽ നടക്കുന്ന 144,000 മരണങ്ങൾക്ക് പുറമേയാണ് ഈ മരണങ്ങളെന്നാണ് യുനിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ ഹെൻറിയേറ്റ ഫോർ പറയുന്നത്.

ലോകം നേരിടുന്ന ഏറ്റവും മോശമായ അവസ്ഥയാണിത്. ലോകത്തിലെ ഭൂരിഭാഗം കുട്ടികളും അവരുടെ അഞ്ചാം ജന്മദിനത്തിന് മുമ്പ് തന്നെ മരണപ്പെട്ടേക്കാം.

പകർച്ചവ്യാധി കാരണം, മെഡിക്കൽ വിതരണ ശൃംഖലകൾ അസ്വസ്ഥമാവുകയും സാമ്പത്തിക പ്രതിസന്ധിയിൽ ആകുകയും ചെയ്തു. കൂടാതെ അണുബാധകൾ ഉണ്ടാകുമെന്ന് ആളുകൾ ഭയപ്പെടുന്നതിനാൽ ആശുപത്രികളിലേക്കുള്ള ഇവരുടെ സന്ദർശനം കുറഞ്ഞു. ഈ ഘടകങ്ങളെല്ലാം കുട്ടികളുടെയും അമ്മമാരുടെയും മരണത്തിലേക്ക് നയിക്കുമെന്ന് യുണിസെഫ് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here