വാഷിംഗ്ടൺ : ഗ്രാമി പുരസ്‌കാര ജേതാവ് ബെറ്റി റൈറ്റ് അന്തരിച്ചു. ഏറെ നാളുകളായി കാൻസറിനെ തുടർന്ന് ചികിത്സയിലായിരുന്നു 66 കാരിയായ ബെറ്റി. മിയാമിയിലെ സ്വവസതിയിലാണ് മരിച്ചത്.
1975 ലെ വെയർ ഇസ് ദ ലവ്’ എന്ന ഗാനത്തിനാണ് ബെറ്റി റൈറ്റിന് ഗ്രാമി പുരസ്‌കാരം ലഭിക്കുന്നത്. സംഗീത ലോകത്തെ ഓസ്കർ എന്നറിയപ്പെടുന്ന പുരസ്‌കാരമാണ് ഗ്രാമി പുരസ്‌കാരം.
‘എക്കോസ് ഓഫ് ജോയ്’ എന്ന മ്യൂസിക് ബാൻഡിലൂടെയാണ് ബെസ്സി റെഗിനാ നോറിസ് എന്ന ബറ്റി പോപ്പ് സംഗീത ലോകത്തെത്തിയത്. 15ാം വയസിലാണ് മൈ ഫസ്റ്റ് ടൈം എറൗണ്ട്’ എന്ന ആദ്യ ആൽബം പുറത്തിറങ്ങിയത്.
ടുനൈറ്റ് ഈസ് ദ നൈറ്റ്’, ‘ ക്ലീൻ അപ് വുമൻ’ ‘നോ പെയിൻ’ എന്നീ ആൽബങ്ങളിലൂടെ ലോക ശ്രദ്ധനേടിയിരുന്നു.
ഫങ്ക്, ആർ ആന്റ് ബി ശൈലിയിൽ ഒരുക്കിയ ക്ലീൻ അപ്പ് വുമണാണ് ബെറ്റി എന്ന സംഗീത പ്രതിഭയെ പ്രശസ്തയാക്കിയത്. വിസിൽ രജിസ്റ്റർ’ എന്നായിരുന്നു ബെറ്റിയെ അറിയപ്പെട്ടിരുന്നത്.
1987 ന് ശേഷം നിർമാതായും വളരുന്ന കലാകാരന്മാർക്ക് പരിശീലനം നൽകിയുമാണ് ബെറ്റി തന്റെ സംഗീത ജീവിതം ചെലവഴിച്ചത്.