ജോയ് അറയ്ക്കലിന്റെ മ്യതദേഹം കോഴിക്കോട്ടു നിന്ന് എയർ ആംബുലൻസിൽ ജന്മനാട്ടിലേക്ക് ; സംസ്കാരം നാളെ

കോഴിക്കോട്: ദുബായിയിൽ മരിച്ച പ്രവാസി വ്യവസായി ജോയ് അറയ്ക്കലിന്റെ സംസ്കാരം നാളെ കണിയാരം മാനന്തവാടി സെന്റ് ജോസഫ്സ് കത്തീഡ്രലിൽ നടക്കും. ജോയിയുടെ മൃതദേഹം ഏതാനും മിനിറ്റുകൾക്ക് മുമ്പ്
(രാത്രി 8.10) പ്രത്യേക വിമാനത്തിൽ കോഴിക്കോടെത്തിച്ചു. ബാഗ്ലൂരിൽ നിന്നുള്ള എയർ ആംബുലൻസിലാണ് ജോയി യുടെ മൃതദേഹം അൽപ്പം മുമ്പ് മാനന്തവാടിയിലേക്ക് കൊണ്ടു പോയത്. ഇന്ത്യൻ സമയം 4.20 നാണ് വിമാനം ദുബായിയിൽ നിന്നും പുറപ്പെട്ടത്. ബാഗ്ലൂരിൽ നിന്നുള്ള എയർ ആംബുലൻസിലാണ് ജോയ് യുടെ മൃതദേഹം അൽപ്പം മുമ്പ് മാനന്തവാടിയിലേക്ക് കൊണ്ടു പോയി.

കൊറോണയെത്തുടർന്ന് വിമാനയാത്ര വിലക്ക് വന്നതിന് ശേഷം യുഎഇയില്‍ നിന്നും നാട്ടിലേക്ക് പറക്കുന്ന ആദ്യ യാത്രാവിമാനമാണ് ഇന്ന് മൃതദേഹവുമായി എത്തിയത്. അൽ മക്തൂം വിമാനത്താവളത്തിൽ നിന്നും ജോയ് അറക്കലിന്റെ മൃതദേഹവുമായി വിമാനം പുറപ്പെട്ട വിവരം ദി എഡിറ്റേഴ്സ് ലൈവ് റിപ്പോർട്ട് ചെയ്തിരുന്നു.

കണിയാരം സെന്റ് ജോസഫ്സ് കത്തീഡ്രൽ പള്ളിയിൽ നാളെ നടക്കുന്ന സംസ്കാര ചടങ്ങിൽ മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നോടത്ത് മുഖ്യകാർമികനായിരിക്കും. 20 പേർക്ക് സംസ്ക്കാരത്തിൽ പങ്കെടുക്കാനുള്ള അനുമതിയാണ് അധികൃതർ നൽകിയിരിക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻെറ അനുമതി ലഭിച്ചതോടെ ജോയിയുടെ മൃതദേഹത്തോടപ്പം ഭാര്യ സെലിൻ, മകൻ അരുൺ, മകൾ ആഷ്ലിൻ എന്നിവരും കേരളത്തിലേക്ക് എത്തി. കൊറോണ പരിശോധന നടത്തിയ ശേഷമാണ് ഇവർക്ക് യാത്രാനുമതി നൽകിയത്.

ബിസിനസ് ബേ കെട്ടിടത്തിന്റെ 14ാം നിലയിൽ നിന്ന് താഴേക്ക് ചാടി ജോയ് അറയ്ക്കൽ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ദുബായ് പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. യുഎഇ ഗോൾഡ് കാർഡ് കൈവശമുള്ള അറയ്ക്കൽ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്നോവ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ മാനേജിങ് ഡയറക്ടറാണ്

ജോയി സ്ഥാപക എംഡിയായിരുന്ന ഇന്നോവ ഗ്രൂപ്പിന്റെ എംഡിയായി വാലി ഡാഹിയയെ നിയമിച്ചു. അമേരിക്കൻ പൗരത്വമുള്ള ഇന്ത്യക്കാരനാണ് വാലി ഡാഹിയ. യൂറോപ്യൻ, സൌദി ബാങ്ക് പ്രതിനിധികൾക്കു പുറമെ കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ ഉണ്ടായിരുന്ന വ്യക്തിയാണ് വാലി.

കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിലേക്ക് ജോയിയുടെ മകൻ അരുണിനെയോ കുടുംബം നിർദ്ദേശിക്കുന്ന ആളെയോ ഉൾപ്പെടുത്തുമെന്നും ഓഫിസ് വൃത്തങ്ങൾ അറിയിച്ചു. എൽജെപി പാർലമെൻ്ററി ബോർഡ് ചെയർപേഴ്സൺ രമാ ജോർജിനും കേന്ദ്ര മന്ത്രി വി. മുരളീധരനും നന്ദി പറഞ്ഞ് ദുബായിൽ അന്തരിച്ച പ്രവാസി വ്യവസായി ജോയ് അറക്കലിന്റെ കുടുംബം. കേന്ദ്ര സർക്കാരിൽ രമാ ജോർജ് നടത്തിയ ഇടപെടലുകളാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയത്. ജോയ് യുടെ മകൻ അരുൺ ജോയ് യാണ് രമയെ ബന്ധപ്പെട്ടത്. രമ വഴി വി.മുരളീധരനേയും ബന്ധപ്പെട്ടാണ് മൃതദേഹം നാട്ടിലെത്തിച്ചത്.