കൊച്ചി: സംസ്ഥാനത്തെ ബിവറേജസ് അടക്കമുള്ള മദ്യവിൽപ്പനശാലകൾ ഉടൻ തുറക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ. ബാറുകൾ, ബവ്റിജസ്, കൺസ്യൂമർഫെഡ് ഔട്ട്‍ലെറ്റുകൾ എന്നിവ നാലാം തീയതി തുറക്കുന്നതിനെ കുറിച്ച് സർക്കാർ തീരുമാനം എടുത്തിട്ടില്ല. ഗ്രീൻ സോണുകളിലെ മദ്യശാലകളുടെ കാര്യത്തിലും എന്തു ചെയ്യണമെന്ന കാര്യത്തിൽ തീരുമാനിക്കേണ്ടതുണ്ട്.
ഇപ്പോഴത്തെ സംശയത്തിനു കാരണം എംഡിയുടെ സർക്കുലറാണ്. അത് തുറക്കേണ്ടി വന്നാൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചാണ്. തുറക്കുന്ന സാഹചര്യത്തിൽ വൃത്തിയാക്കി ചെയ്ത് അണുവിമുക്തമാക്കണമെന്ന് സർക്കാർ നിർദേശമുണ്ടെന്ന് മന്ത്രി പറഞ്ഞു.