Home National 1,900 പന്നികള്‍ വൈറസ് ബാധിച്ച്‌ ചത്തു; അസമിൽ പന്നി വില്‍പ്പന നിരോധിച്ചു.

1,900 പന്നികള്‍ വൈറസ് ബാധിച്ച്‌ ചത്തു; അസമിൽ പന്നി വില്‍പ്പന നിരോധിച്ചു.

0

ഗുവാഹത്തി: അസമിൽ 1,900 പന്നികള്‍ അജ്ഞാത വൈറസ് ബാധിച്ച്‌ ചത്തു. തുടർന്ന് അസം സര്‍ക്കാര്‍  പന്നി വില്‍പ്പന നിരോധിച്ചു. ധേമാജി, ദിബ്രുഗഢ്, ലാഖിംപുര്‍, ശിവസാഗര്‍, ജോര്‍ഹത് എന്നീ ജില്ലകളിലാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. കൊറോണ വൈറസ് ഭീതിക്കിടെ പന്നികൾക്കിടയിലെ അജ്ഞതാ വൈറസ് സർക്കാരിന് കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ ആറ് ജില്ലകളിലായാണ് പന്നികള്‍ ചത്തൊടുങ്ങിയത്. അജ്ഞാത വൈറസ് പടരുന്നത് പരിശോധിക്കാന്‍ ജില്ലകളെ ഹോട്ട്സാപോട്ടുകളായി പ്രഖ്യാപിച്ചിച്ചു.

അസം മുഖ്യമന്ത്രി സര്‍ബാനന്ദ സൊനൊവാല്‍ സംഭവവുമായി ബന്ധപ്പെട്ട് വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചിരുന്നു. തുടർന്ന് വൈറസ് റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ അറവുശാലകള്‍ അടച്ചുപൂട്ടി. പന്നി ഫാമുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ആളുകളെ നിരീക്ഷിക്കുകയാണെന്നും അസം കൃഷി മന്ത്രി അതുൽ ബോറ പറഞ്ഞു. അസമില്‍ പന്നിപ്പനി സീസണാണ്, മൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കിയിട്ടുണ്ട്. രോഗം പടരാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചത്ത പന്നികളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ഭോപ്പാലിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലാബിലേക്കാണ് അയച്ചിരിക്കുന്നത്. ‌നിലവില്‍ പന്നിയിറച്ചി വാങ്ങുന്നതും വില്‍ക്കുന്നതും സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here