വാഷിംഗ്ടണ്‍ : കൊടുങ്കാറ്റുപോലെ അമേരിക്കയിൽ വീശിയടിക്കുന്ന കൊറോണ ജനങ്ങളെ സ്തംബധരാക്കി. ഭീതിയുടെ നിഴലിലാണ് രാജ്യം. ആഗോള ജനതയെ കാർന്നു തിന്നുന്ന കൊറോണ മഹാമാരി അമേരിക്കയിൽ അനിയന്ത്രിതമായി തുടരുകയാണ്. അമേരിക്കയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 52, 185 കടന്നു. 9, 25, 038 പേർക്കാണ് ഇവിടെ ഇതുവരെ രോഗം ബാധിച്ചിട്ടുള്ളത്.
രോഗികളുടെ എണ്ണം ക്രമാതീതമായി പെരുകുന്നതാണ് എല്ലാം തകിടം മറിക്കുന്നത്.
92,266 പേർക്ക് മാത്രമാണ് അമേരിക്കയിൽ കൊറോണ മുക്തി നേടാനായത്. ന്യൂയോർക്ക്, ന്യൂജഴ്സി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചതും രോഗബാധിതരുള്ളതും. ന്യൂയോർക്കിൽ 2,76,711 പേർക്ക് രോഗം ബാധിച്ചപ്പോൾ ന്യൂജഴ്സിയിൽ 1,02,196 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
ന്യൂയോർക്കിൽ 21,283 പേർ മരണമടഞ്ഞു. ന്യൂജഴ്സിയിൽ 5,617ഉം. മസാച്യുസെറ്റ്സിൽ 46,023 പേർക്കും കലിഫോർണിയയിൽ 39,684 പേർക്കും പെൻസിൽവാനിയയിൽ 38,652 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്