ന്യൂഡൽഹി : രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 20,111 ആയി. ഇതുവരെ 645 പേരാണ് രോഗം ബാധിച്ചു മരിച്ചത്.
മഹാരാഷ്ട്രയിൽ കൊറോണ ബാധിതർ 5000 കടന്നു. ഇന്നലെ മാത്രം19 പേരാണ് മരിച്ചത്. മഹാരാഷ്ട്രയിൽ 552 പേർക്ക് കൂടി പുതുതായി രോഗം കണ്ടെത്തിയത്. ഇതോടെ രോഗികളുടെ എണ്ണം 5218 ആയി. ഇന്നലെ മാത്രം 19 പേരാണ് മരിച്ചത്. ധാരാവിയിൽ ഇന്നലെ ഒരു മരണവും 12 കേസുകളും റിപ്പോർട്ട് ചെയ്തു. ഇതോടെ ചേരിപ്രദേശത്ത് ആകെ 179 കേസുകളും 12 മരണവുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ജനം ഉത്തരവാദിത്വത്തോടെ പെരുമാറാത്തതിനാൽ സംസ്ഥാനത്തെ ലോക്ക്ഡൗൺ ഇളവുകൾ റദ്ദാക്കിയതായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.
മധ്യപ്രദേശിലെ ഇൻഡോറിൽ 12 പൊലീസുകാർക്കാണ് രോഗം ബാധിച്ചത്. സംസ്ഥാനത്ത് ആകെ രോഗികൾ 1552 ആയി. മരണ സംഖ്യ 80 കടന്നു. 29 പേർ ഗുരുതരാവസ്ഥയിലാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 67 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 4 പേർ മരിച്ചു.
ഗുജറാത്തിൽ മരണസംഖ്യ 90 ലെത്തി. ഇന്നലെ മാത്രം പുതിയ കേസുകൾ 112 ആണ് റിപ്പോർട്ട് ചെയ്തത്. 13 പേരാണ് മരിച്ചത്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലുമായി ഇന്നലെ മാത്രം മരിച്ചത് നാലുപേരാണ്. ഇതോടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആകെ മരണസംഖ്യ 80 ആയി. ആകെ രോഗികളുടെ എണ്ണം 3706 ആയി. ആന്ധ്രാപ്രദേശില്‍ ഇന്നലെ രണ്ട് പേരാണ് കൊറോണ ബാധിച്ചു മരിച്ചത്. ഇവിടുത്തെ മരണസംഖ്യ 22 ആയി. 35 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ 757 രോഗബാധിതരാണ് സംസ്ഥാനത്ത് ഉള്ളത്.
കര്‍ണാടകയില്‍ ഇന്നലെ ഒരു മരണം കൂടി റിപ്പോര്‍ട്ടു ചെയ്തു. രാജ്യത്തെ ആദ്യ കൊറോണ മരണം റിപ്പോർട്ട് ചെയ്ത കൽബുർഗിയിൽ മാത്രം, ഇതോടെ മരണം നാലായി. സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 17 ആയി.
തെലങ്കാനയില്‍ ഇന്നലെ 56 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ 928 രോഗബാധിതരാണ് ഇവിടെയുള്ളത്. മരണസംഖ്യ 23 ആണ്. ഹൈദരബാദിലാണ് കൂടുതല്‍ രോഗികള്‍ ഉള്ളത്.
തമിഴ്നാട്ടില്‍ ഇന്നലെ 76 പേർക്ക് കൊറോണ സ്ഥിരീകരിച്ചപ്പോള്‍, 178 പേര്‍ രോഗമുക്തി നേടി. 1596 പേർക്കാണ് ഇവിടെ ആകെ രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 635 പേര്‍ക്ക് രോഗം ഭേദമായി. ഇന്നലെ ഒരാള്‍ കൂടി മരിച്ചതോടെ 18 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്.
എന്നാൽ രാജ്യത്ത് ICMR നടത്താനുദ്ദേശിച്ച അതിവേഗ പരിശോധന വഴിമുട്ടി. സമൂഹവ്യാപനം ഉണ്ടോ എന്നറിയാൻ അതിവേഗ പരിശോധന കിറ്റ് ഉപയോഗിച്ച് 25 സംസ്ഥാനങ്ങളിൽ നിന്നായി 32,000 സാമ്പിൾ പരിശോധിക്കാനായിരുന്നു ICMR നീക്കം. എന്നാൽ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത കിറ്റുകൾ ഗുണമേൻമയില്ലെന്ന് കണ്ടെത്തിയതോടെ പരിശോധന നിർത്തി വെയ്‌ക്കേണ്ട അവസ്ഥയാണ് വന്നിരിക്കുന്നത്