ന്യൂഡെൽഹി: കൊറോണ രോഗികളിൽ ഭൂരിഭാഗം പേരിലും രോഗലക്ഷണങ്ങള്‍ പ്രകടമല്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐ.സി.എം.ആര്‍). രാജ്യത്തെ 69% രോഗികളിൽ കൊറോണ പരിശോധനകള്‍ പ്രകാരം രോഗ ലക്ഷണങ്ങൾ ഇല്ലാത്തവരാണ്. ഇതിൽ 31ശതമാനം ആളുകൾക്ക് മാത്രമേ രോഗലക്ഷണങ്ങള്‍ കാണിച്ചിട്ടുള്ളു.
ലക്ഷണങ്ങളുള്ള ഒരു കൊറോണ രോഗി വരുമ്പോള്‍ രണ്ടുപേരിലെങ്കിലും ലക്ഷണങ്ങള്‍ കാണിക്കാതെ രോഗം സ്ഥിരീകരിക്കുന്നുണ്ടെന്നു ഐ.സി.എം.ആര്‍ പറഞ്ഞു.
ലോകത്തെ പലയിടത്തു നടന്ന പഠനങ്ങളില്‍ 80 ശതമാനം കൊറോണ രോഗികളും രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരാണ്. പിന്നീടുള്ള പരിശോധനയിൽ ആണ് ഇവർക്ക് രോഗം സ്ഥിരീകരിക്കുന്നത്.
അതായത് ലക്ഷണങ്ങള്‍ കാണിക്കുന്ന ഒരു രോഗിയുടെ സമ്പര്‍ക്ക പട്ടികയെടുത്താല്‍ കുറഞ്ഞത് രണ്ട് പേരിലെങ്കിലും ലക്ഷണങ്ങള്‍ കാണിക്കാതെ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ടെന്ന്
ഐ.സി.എം.ആറിന്റെ പകര്‍ച്ചവ്യാധി വിഭാഗം മേധാവി രാമന്‍ ഗാന്‍ഗഡേക്കര്‍ അറിയിച്ചു.
കൊറോണ രോഗികളില്‍ മഹാരാഷ്ട്രയില്‍ 65ശതമാനത്തിനും ഉത്തര്‍പ്രദേശില്‍ 75 ശതമാനത്തിനും അസമില്‍ 82 ശതമാനത്തിനും രോഗലക്ഷണങ്ങളില്ലെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ആഗോളതലത്തില്‍ നടന്ന ചില പഠനങ്ങളില്‍ 80 ശതമാനം രോഗികള്‍ക്കും ലക്ഷണങ്ങളില്ലെന്നാണ് പറയുന്നത്. രോഗം പിടിപെടുന്ന 15 ശതമാനം പേര്‍ക്ക് ലക്ഷണങ്ങളോട് കൂടിയ ബുദ്ധിമുട്ടുകളുണ്ടാകുന്നു