വുഹാൻ : ചൈനയിൽ കൊറോണ വൈറസ് മൂലം മരിച്ചവരുടെ പുതിയ കണക്കുകൾ പുറത്തു വിട്ട് വുഹാന്‍ പകര്‍ച്ചവ്യാധി നിയന്ത്രണ കേന്ദ്രം. വുഹാനിൽ മാത്രം രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണത്തിൽ വന്‍ വര്‍ധനയാണ് പുതിയ കണക്കുകൾ പ്രകാരം ഉണ്ടായിരിക്കുന്നതാണ്.ഇപ്പോൾ പുറത്തുവിട്ട കണക്കുകളും പൊള്ളയാണെന്നും ലോകമെമ്പാടും അലയടിക്കുന്ന ചൈനീസ് വിരുദ്ധ തരംഗം തണുപ്പിക്കാൻ ചൈനയുടെ നയതന്ത്രമാണിതെന്നും ചൂണ്ടി കാണിക്കപ്പെടുന്നു.
വുഹാന്‍ പകര്‍ച്ചവ്യാധി നിയന്ത്രണ കേന്ദ്രം ഇന്ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 3869 പേരാണ് ഇവിടെ മാത്രം കൊറോണ ബാധിച്ച് മരിച്ചത്. നേരത്തെയുള്ള മരണസംഖ്യയെക്കാൾ 1290 പേർ കൂടുതലാണ് പുതിയ കണക്കുകൾ പ്രകാരം മരിച്ചത്. ആശുപത്രികളില്‍ കൊറോണ ബാധിച്ച് മരിച്ചവരെ മാത്രമാണ് നേരത്തെ
ഉള്‍പ്പെടുത്തിയിരുന്നതെന്നും ഇപ്പോള്‍ വീടുകളില്‍ രോഗം ബാധിച്ച് മരിച്ചവരെ കൂടി ഉള്‍പ്പെടുത്തിയെന്നുമാണ് മരണസംഖ്യയിൽ ഉണ്ടായ വ്യത്യാസത്തിന്റെ കാരണമായി വിശദീകരിക്കുന്നത്. കൊറോണ രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ വുഹാനിലെ ആശുപത്രികള്‍ രോഗികളെക്കൊണ്ട് നിറഞ്ഞിരുന്നു. പലയിടത്തും പുതിയ രോഗികള്‍ക്ക് ചികിത്സ ലഭിക്കാതായി. ഇതോടെയാണ് വീടുകളിലേക്ക് പരിചരണം ഒതുക്കേണ്ടി വന്നത്. ഈ വിവരം കൈമാറാന്‍ വൈകിയത് കണക്കില്‍ കുറവുണ്ടാക്കിയെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്.
ചൈന പുറത്തുവിട്ടതിനെക്കാൾ പത്തിരട്ടിയാണ് വുഹാൻ നഗരത്തിൽ മാത്രം മരിച്ചതെന്ന് അന്താരാഷ്ട്ര ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശരി വയ്ക്കുന്നതാണ് ചൈനയുടെ പുതിയ കണക്ക്.
ലോകമെമ്പാടും കൊറോണ ബാധിച്ച് ലക്ഷങ്ങൾ മരിക്കുന്ന സാഹചര്യത്തിൽ ചൈന നേരത്തേ ഔദ്യോഗികമായി പുറത്തുവിട്ട മരണസംഖ്യ വ്യാജമാണെന്ന് വ്യാപകമായി വിമർശനമുയർന്നിരുന്നു.
അതേസമയം രോഗം ബാധിച്ചവരുടെയും മരിച്ചവരുടെയും ശരിയായ കണക്കല്ല ചൈന പുറത്തുവിട്ടത് എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെആരോപണം ഉന്നയിച്ചിരുന്നു.