പെരുമ്പാവൂര്‍: ലോക്ക് ഡൗണിൽ ആയിരക്കണക്കിന് തൊഴിലാളികൾ പണി എടുക്കുന്ന പ്ലൈവുഡ് കമ്പനികൾക്ക് ഇളവ് നൽകി എറണാകുളം ജില്ലാ ഭരണകൂടം. തടി ഉൾപ്പെടെ അസംസ്‌കൃത വസ്തുക്കള്‍ നശിക്കുന്ന സാഹചര്യത്തിൽ രണ്ടു ദിവസത്തേക്ക് പ്രവർത്തിക്കാമെന്ന് എറണാകുളം ജില്ലാകളക്ടർ വാക്കാൽ നിർദേശം നൽകിയതായി കമ്പനി ഉടമകൾ പറഞ്ഞു. ഇക്കാര്യം കളക്ടറേറ്റ് അധികൃതർ സ്ഥിരീകരിച്ചു. എന്നാൽ എന്തൊക്കെ നിർദ്ദേശങ്ങളാണ് നൽകിയിട്ടുള്ളത് എന്ന് ഉദ്യോഗസ്ഥർക്ക് ധാരണയില്ല.
പെരുമ്പാവൂരിൽ 1400 ഫാക്ടറികളാണ് ഉള്ളത്.
കമ്പനികളില്‍ സ്റ്റോക്ക് കിടക്കുന്ന പാഴ്ത്തടികള്‍, വിനീര്‍, പശ തുടങ്ങി ലക്ഷങ്ങള്‍ വില മതിക്കുന്ന സാമഗ്രികൾ നശിക്കാതിരിക്കാനാണ് ഇളവ് നൽകിയത്.
പ്ലൈവുഡ് കമ്പനികളിലെ പ്രധാന അസംസ്‌കൃത വസ്തു പാഴ്ത്തടികളാണ്. ഇവയിലധികവും ഇപ്പോള്‍ ഉപയോഗശൂന്യമായി. ലോക്ഡൗണ്‍ നീളുന്നതോടെ ഇവ പൂര്‍ണമായും പൊട്ടി നശിക്കുമെന്ന് ഈ രംഗത്തുള്ളവര്‍ സർക്കാരിനെ അറിയിച്ചിരുന്നു. പ്ലൈവുഡ് വിനീർ ഒട്ടിക്കുന്ന പശ നശിപ്പിക്കുന്നതിന് മറ്റു മാർഗങ്ങളില്ലെന്നാണ് ഉടമകൾ പറയുന്നത്.
അടച്ചുപൂട്ടലിന് മുമ്പ് തയാറാക്കിയ വിനീറുകള്‍ കമ്പനികളില്‍ കെട്ടിക്കിടക്കുകയാണ്. ഇവയില്‍ പൂപ്പല്‍ പിടിച്ച് ഉപയോഗ ശൂന്യമായി തുടങ്ങിയിരുന്നു. വന്‍ വിലയുള്ള പശയും കട്ടിയായി തുടങ്ങി. തൊഴിലാളികളായ അന്തർ സംസ്ഥാനക്കാരുടെ ചെലവിനത്തില്‍ മാത്രം ഓരോ ഉടമക്കും ഇക്കാലയളവില്‍ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. ഈ രംഗത്ത് അടച്ചിടലിൻെറ നഷ്ടത്തുക കോടികളാണ്.
പെരുമ്പാവൂരിൽ 1400 ഫാക്ടറികളാണ് പ്രവർത്തിക്കുന്നത്. ആളുകൾ കൂട്ടത്തോടെ ജോലി എടുക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടതാണെന്ന് പരിസ്ഥിതി പ്രവർത്തകനായ വർഗീസ് പുല്ലുവഴി പറഞ്ഞു.