തിരുവനന്തപുരം: സംസ്ഥാനത്ത് 9 പേര്‍ക്ക്കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു . ചികിത്സയിലായിരുന്ന 14 പേര്‍ക്ക്കൂടി സുഖം പ്രാപിച്ചു . ഇന്ന് രോഗം സ്ഥിരീകരിച്ച ഏഴ് പേർ കാസർകോട്ടുകാരാണ്. മറ്റുള്ളവർ തൃശ്ശൂർ, കണ്ണൂർ ജില്ലക്കാരാണ്. ചികിത്സയിലായിരുന്ന 16 പേർക്ക് കൂടി രോഗം ഭേദമായി. കണ്ണൂരിലെ അഞ്ച് പേരും കാസർകോട്ടെ മൂന്ന് പേരും ഇടുക്കിയിലെ രണ്ടു പേരും കോഴിക്കോട്ടെ രണ്ടു പേർ പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ഒരോരുത്തരും രോഗം ഭേദമായി. സംസ്ഥാനത്ത് ആകെ 295 കൊറോണ രോഗികൾ ഉണ്ട്. ഇതുവരെ കേരളത്തിൽ കൊറോണ സ്ഥിരീകരിച്ച 206 പേർ വിദേശത്തു നിന്നും വന്നവരാണ്.
രോഗ ബാധയുള്ളവരെ നേരത്തേ കണ്ടെത്താൻ റാപ്പിഡ് ടെസ്റ്റ് രീതിയും ഉപയോഗിക്കുമെന്നും പിണറായി പറഞ്ഞു.
സംസ്ഥാനത്ത് 1,69,997 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1,69,291 പേര്‍ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. 706 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു. ഇന്നുമാത്രം 154 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 9,131 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 8,126 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു. ടെസ്റ്റിങ് കൂടുതല്‍ വിപുലവും വ്യാപകവുമാക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ നാലഞ്ചു രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുക്കുന്നത്. ഒന്നുരണ്ട് ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ സാമ്പിളുകള്‍ എടുക്കാനും പരിശോധിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്.