
ന്യൂഡെൽഹി: ഇന്ത്യ ചൈന ബന്ധം ഏറ്റവും മോശം ആവസ്ഥയിലാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍. അതിര്‍ത്തിയില്‍ നിരന്തരം ചൈന വാക്ക് പാലിക്കാതിരിക്കുന്നതാണ് പ്രധാനപ്രശ്നമെന്ന് ഇദ്ദേഹം പറഞ്ഞു. മ്യൂനിച്ച് സെക്യൂരിറ്റി കോണ്‍ഫ്രന്‍സ് 2022 പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്ന കേന്ദ്രമന്ത്രി. ഇന്ത്യയും ചൈനയും തമ്മില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതായി മന്ത്രി പറഞ്ഞു. ‘45 വർഷമായി അതിർത്തിയിൽ സമാധാനം നിലനിന്നിരുന്നു. സന്തുലിതമായിരുന്നു കാര്യങ്ങൾ. 1975 മുതൽ അതിർത്തിയിൽ സൈനികർക്ക് നേരെ ആക്രമണമുണ്ടായിരുന്നില്ല. അതിർത്തിയിൽ സൈനികർക്ക് നേരെ ആക്രമണമുണ്ടായിരുന്നില്ല. പക്ഷേ ഇന്ന് അതെല്ലാം മാറിയിരിക്കുന്നു. യഥാർഥ നിയന്ത്രണ രേഖയിൽ ഒരു കാരണവശാലും സൈനികരെ വിന്യസിക്കരുതെന്നായിരുന്നു ഇന്ത്യയും ചൈനയും തമ്മിലുണ്ടായിരുന്ന ഉടമ്പടി.
ഇക്കാര്യം ചൈന ലംഘിച്ചു.’– ജയ്ശങ്കർ പറഞ്ഞു. ചൈന ഇത്തരം ഒരു ഉടമ്പടി ലംഘിക്കുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് രാജ്യന്തര സമൂഹമാണ്. ഇന്തോ–പസഫിക് മേഖലയിലും ഇന്ത്യ വെല്ലുവിളി നേരിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍ തന്നെ ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.