കൊച്ചി: സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിൽ ട്രഷറി ഓഫീസർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉദയംപേരൂരിൽ ട്രഷറി ഓഫീസറാണെന്ന വ്യാജേന സത്രീയെ കബളിപ്പിച്ച് സ്വര്‍ണ്ണവും പണവും തട്ടിയെടുത്ത കേസിലാണ് ഇയാൾ പോലീസ് പിടിയിലായത്. കാഞ്ഞിരപ്പള്ളി വട്ടകപ്പാറ തൈപ്പറമ്പിൽ ഷെഫീക്ക് (35) ആണ് പിടിയിലായത്.
സംസ്ഥാനത്തിന്‍റെ പല ഭാഗത്തും പ്രതി സമാന രീതിയില്‍ തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു. കഴിഞ്ഞ 19 ന് ഉദയംപേരൂരിൽ വാടക വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയോട് 1,40,000 രൂപ ട്രഷറിയിൽ വന്നിട്ടുണ്ടെന്നും അത് ലഭിക്കാനായി 7000 രൂപ നല്‍കണമെന്നും
പറഞ്ഞു.
പണം തികയില്ലെന്നും മൂവായിരം രൂപയേ തന്‍റെ കയ്യില്‍ ഉള്ളൂവെന്ന് സ്ത്രീ പറഞ്ഞപ്പോള്‍ ആ തുകയും
അവരുടെ 300 മില്ലിഗ്രാം തൂക്കം വരുന്ന സ്വർണക്കമ്മലും ഊരി വാങ്ങി
പ്രതി മുങ്ങുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു .