തിരുവനന്തപുരം∙ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ ബന്ധു ഉൾപ്പെടെ 13 പേരെ ചട്ടങ്ങൾ മറികടന്നു സ്ഥിരപ്പെടുത്താൻ മന്ത്രി കെടി ജലീലിൻ്റെ നീക്കം. ന്യൂനപക്ഷ ക്ഷേമ ഡയറക്ടർ ഇതു സംബന്ധിച്ച ഫയൽ പൊതുഭരണ വകുപ്പിനു സമർപ്പിച്ചു.
യുഡിഎഫ് സർക്കാരിന്റെ കാലത്തു താൽക്കാലികമായി നിയമിച്ച 70 പേരെ പിരിച്ചുവിട്ടിരുന്നു. പകരം നിയമിച്ചവരിൽ ചിലരെ സ്ഥിരപ്പെടുത്താനാണു നീക്കം. നിയമ–ധന വകുപ്പുകൾ അറിയാതെയാണ് ഈ നടപടികൾ പുരോഗമിക്കുന്നത്. ഒരു കൂട്ടരെ മാത്രം സ്ഥിരപ്പെടുത്തിയാൽ നിയമനടപടിയിലേക്കു നീങ്ങുമെന്നു ഡയറക്ടറേറ്റിലെ ഒരു വിഭാഗം ജീവനക്കാർ പറയുന്നു.
അതേസമയം, സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടു താൽക്കാലിക ജീവനക്കാർ നൽകിയ അപേക്ഷ മാനുഷിക പരിഗണന കണക്കിലെടുത്തു തുടർനടപടികൾക്കായി അയയ്ക്കുക മാത്രമാണു ചെയ്തതെന്നു ന്യൂനപക്ഷ ക്ഷേമ ഡയറക്ടർ എ.ബി. മൊയ്തീൻകുട്ടി പറഞ്ഞു.