സൈന്യത്തില്‍ വനിതകൾക്ക് ഉന്നത പദവി നൽകണം: സുപ്രീംകോടതി

ന്യൂഡൽഹി: സൈന്യത്തിൽ വനിതാ ഉദ്യോഗസ്ഥരെ ഉയർന്ന പദവികളിൽ നിയമിക്കണമെന്ന് സുപ്രീം കോടതി. ലിംഗവിവേചനം കാണിക്കാതെ സ്ത്രീകൾക്ക് സ്ഥിരം കമ്മീഷൻ പദവി നൽകണമെന്നും കോടതി നിർദ്ദേശിച്ചു. നാവികസേനയിലെ ഷോർട്ട് സർവീസ് കമ്മിഷനിലെ എല്ലാ വനിതാ ഉദ്യോഗസ്ഥർക്കും സ്ഥിരം കമ്മീഷൻ പദവികൾ നൽകാൻ 2010-ൽ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരേ പ്രതിരോധമന്ത്രാലയം നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ നിർണായക വിധി.
സൈന്യത്തിൽ ജോലി ചെയ്യുന്ന എല്ലാ സ്ത്രീകൾക്കും അവരുടെ സർവീസ് കാലയളവ് പരിഗണിക്കാതെ സ്ഥിരം കമ്മീഷൻ പദവി നൽകണമെന്നാണ് കോടതി നിർദേശം.സായുധ പോരാട്ടങ്ങളിൽ വനിതാ ഉദ്യോഗസ്ഥരെ ഒഴിവാക്കാമെന്നും കോടതി നിർദേശിച്ചു.പുരുഷന്മാർക്ക് നൽകുന്ന പദവികൾ വനിതകൾക്കും നൽകാൻ തയാറാകണം. സേവന-വേതന വ്യവസ്ഥകളിൽ വനിതകളോട് വിവേചനം പാടില്ലെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
സ്ത്രീകളുട ശാരീരിക സവിശേഷതകൾ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ എതിർപ്പിനെ കോടതി നിരാകരിച്ചു. സർക്കാരിന്റെ മനഃസ്ഥിതിയിൽ മാറ്റമുണ്ടാകണമെന്നും കോടതി പറഞ്ഞു. സൈന്യത്തിലെ സ്ത്രീകളുടെ കഴിവിനെയും നേട്ടങ്ങളെയും സംശയിക്കുന്നത് അവരെയും സൈന്യത്തെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു.

ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, അജയ് രസ്തോഗി എന്നിവരടങ്ങിയ ബെഞ്ചാണ് ചരിത്രപരമായ വിധി പ്രഖ്യാപിച്ചത്.