കെ ബാബുവിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തു

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി കെ ബാബുവിനെ എന്‍ഫോഴ്സ്‌മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു.

ബാബു എൻഫോഴ്സ്മെൻറ് ഡയറക്ടറിനെ ഓഫീസില്‍ വരുത്തിയായിരുന്നു ചോദ്യം ചെയ്തത്.

കഴിഞ്ഞ യുഡിഎഫ് സർക്കാരിൽ മന്ത്രിയായിരുന്ന ബാബു 2001 മുതല്‍ 2016 വരെയുള്ള കാലയളവില്‍ 49 ശതമാനം അനധികൃത സ്വത്ത് നേടിയെന്ന് വിജിലന്‍സ് കണ്ടെത്തലിന്റെ പശ്ചാതലത്തിലായിരുന്നു എൻഫോഴ്സമെൻറ് നടപടി.
വിജിലൻസ് 2018-ല്‍ കുറ്റപത്രവും നല്‍കിയിരുന്നു. ഇതിന്‍റെ  അടിസ്ഥാനത്തിലായിരുന്നു. ചോദ്യം ചെയ്യല്‍.

ബാബു അനധികൃതമായി 28.82 ലക്ഷം രൂപ സമ്പാദിച്ചു എന്ന് വിജിലന്‍സ്  കണ്ടെത്തിയിരുന്നു.ഇതിന്‍റെ അടിസ്ഥാനത്തില്‍ അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബാബു വിചാരണ നേരിടണമെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ആവശ്യപ്പെട്ടിരുന്നു.

എന്നാൽ വിജിലൻസ് നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും അനധികൃതമായി താൻ ഒന്നും സമ്പാദിമിട്ടില്ലെന്ന് എൻഫോഴ്സ്മെന്റിനെ അറിയിച്ചതായി ബാബു മാധ്യമങ്ങളോട് പറഞ്ഞു. ഇടതു രാഷ്ട്രീയമായി തന്നെ വേട്ടയാടുകയാണെന്നും ഇതിനായി ചമച്ചതാണ് വിജിലൻസ് കേസെന്നും ബാബു കുറ്റപ്പെടുത്തി.